Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scheduled Caste

Alappuzha

പട്ടികജാതി വിദ്യാര്‍ഥികളുടെ ഗ്രാന്‍റുകള്‍ മുടങ്ങുന്നു; സര്‍ക്കാരില്‍ കണ്ണുംനട്ട് വിദ്യാര്‍ഥികള്‍

എടത്വ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഏകോപനമില്ലായ്മ മൂലം പട്ടികജാതി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഗ്രാന്‍റുകള്‍ മുടങ്ങുന്നു. കേന്ദ്രം വിഹിതം നൽകാതിരിക്കുന്നതും സംസ്ഥാനം സാമ്പത്തിക ഞെരുക്കം മൂലം ഫണ്ട് അനുവദിക്കാത്തതുമാണ് പ്രതിസന്ധി.

2020-21 സാമ്പത്തിക വര്‍ഷം മുതലാണ് ഗ്രാന്‍റുകള്‍ മുടങ്ങിയത്. 2024-25 കാലഘട്ടത്തില്‍ പട്ടിക വർഗ വിദ്യാര്‍ഥികളുടെ ഗ്രാന്‍റും പൂര്‍ണമായി നിലച്ചിരുന്നു.2023-25 കാലയളവിലെ 25.43 കോടിയുടെ ഗ്രാന്‍റാണ് കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്നത്. പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും സമാന അവസ്ഥയാണ്. കേന്ദ്ര പദ്ധതിയായ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന്‍റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിച്ചിരുന്നത്. 2.50 ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ള വിദ്യാര്‍ഥികള്‍ക്ക് ഗ്രാന്‍റ് സംസ്ഥാനം നേരിട്ടാണ് വിതരണം ചെയ്യുന്നത്.

എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിതരണം പൂര്‍ണമായി മുടങ്ങിയിരിക്കുകയാണ്.പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് പുറമേ ഹോസ്റ്റല്‍ ഫീസ്, ട്യൂഷന്‍ ഫീസ്, ദിവസ ചിലവ്, സ്‌പെഷ്യല്‍ ഇന്‍സന്‍റീവ്, വിദേശ പഠന സ്‌കോളര്‍ഷിപ്പ്, അയ്യങ്കാളി ടാലന്‍റ് സ്‌കോളര്‍ഷിപ്പ് തുടങ്ങിയവയും മുടങ്ങി കിടക്കുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് മാത്രമാണ് കുട്ടികളുടെ കൈകളില്‍ കൃത്യമായി എത്തുന്നത്.പബ്ലിക് ഫിനാന്‍സ് മാനേജ്‌മെന്‍റ് സിസ്റ്റം (പിഎഫ്എംഎസ്) നിലവില്‍ വന്നതിന് ശേഷമാണ് ഇത്തരത്തിൽ ഗ്രാന്‍റ് മുടങ്ങുന്നതെന്നാണ് ആക്ഷേപം. പിഎഫ്എംഎസ് നിലവില്‍ വന്നശേഷം കേന്ദ്ര സര്‍ക്കാര്‍ കുട്ടികളുടെ അകൗണ്ടില്‍ പണം നേരിട്ട് നിക്ഷേപിക്കുകയണ്.

പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയതിനാൽ വിദ്യാർഥികളുടെ രേഖകളിൽ തെറ്റ് വന്നാലും ഗ്രാന്‍റ് മുടങ്ങും.  നിലവില്‍ സംസ്ഥാനത്ത് 4,423 എസ്‌സി, എസ്ടി കുട്ടികളുടെ ഗ്രാന്‍റാണ് ഇത്തരത്തിൽ മുടങ്ങിക്കിടക്കുന്നത്. വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഗ്രാന്‍റ് കുടിശിഖ.

District News

ജില്ലയിലെ പട്ടികവര്‍ഗക്കാരുടെ രജിസ്‌ട്രേഷന്‍: മെഗാ ഡിജിറ്റലൈസേഷന്‍ ക്യാമ്പുകള്‍ക്ക് സമാപനം

വിലങ്ങാട്: ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ജനങ്ങളുടെ അടിസ്ഥാന രേഖകളുടെ സമ്പൂര്‍ണ രജിസ്‌ട്രേഷന്‍ ഉറപ്പാക്കുന്നതിന് ആവിഷ്‌കരിച്ച എബിസിഡി മെഗാ ഡിജിറ്റലൈസേഷന്‍ ക്യാമ്പുകള്‍ക്ക് സമാപനം.

പേരാമ്പ്ര ഡിവിഷനിലെ വാണിമേല്‍, കാവിലുംപാറ, വളയം, ചെക്യാട്, നരിപ്പറ്റ, കോടഞ്ചേരി ഡിവിഷനിലെ കോടഞ്ചേരി, പുതുപ്പാടി, കാരശേരി, തിരുവമ്പാടി, കൂടരഞ്ഞി എന്നീ പഞ്ചായത്തുകളിലെ 73 ഉന്നതികളിലുള്ളവരെ ഉള്‍പ്പെടുത്തിയാണ് രണ്ടു ദിവസങ്ങളിലായി ക്യാമ്പുകള്‍ സംഘടിപ്പിച്ചത്.

വിലങ്ങാട് പാരിഷ് ഹാളിലും വട്ടച്ചിറ സാംസ്‌കാരിക നിലയത്തിലുമായി നടന്ന ക്യാമ്പുകളില്‍ ആധാര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, വോട്ടര്‍ ഐഡി, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ 350ലേറെ പേര്‍ പ്രയോജനപ്പെടുത്തി.

രേഖകളില്ലാത്തവര്‍ക്കുള്ള ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റും ഇതിലൂടെ ലഭ്യമാക്കി. കൈവശമുള്ള രേഖകള്‍ നഷ്ടപ്പെടാത്ത വിധം ഡിജിറ്റലൈസ് ചെയ്തു നല്‍കുന്നതിനുള്ള സൗകര്യവും ഒരുക്കി.
രേഖകള്‍ എടുക്കാന്‍ ശേഷിക്കുന്ന മറ്റു മേഖലകളിലുള്ളവര്‍ക്ക് ഉന്നതി പ്രമോട്ടര്‍മാരുടെ നേതൃത്വത്തില്‍ അതത് അക്ഷയ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കി 100 ശതമാനം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

ജില്ലയിലെ പതിനായിരത്തില്‍ പരം വരുന്ന പട്ടികവര്‍ഗ വിഭാഗത്തിലുള്‍പ്പെടുന്ന വ്യക്തികള്‍ക്ക് അടിസ്ഥാന രേഖകള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തില്‍ 2023 മെയ് മാസം പ്രത്യേക ക്യാമ്പയിന് തുടക്കം കുറിച്ചിരുന്നു. അടിസ്ഥാന രേഖകളുടെ അഭാവത്തില്‍ സര്‍ക്കാര്‍ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാകാതെ പോകുന്ന സാഹചര്യം കണക്കിലെടുത്താണ് ജില്ലയില്‍ വിപുലമായ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയത്.

വട്ടച്ചിറ സാംസ്‌കാരിക നിലയത്തില്‍ നടന്ന ക്യാമ്പ് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അലക്‌സ് തോമസ് ചെമ്പകശേരി അധ്യക്ഷനായി.

ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ ആര്‍. സിന്ധു, അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ എന്‍.എസ്. അജിഷ, താലൂക്ക് സപ്ലൈ ഓഫീസര്‍ സി. സന്തോഷ്, താമരശേരി തഹസില്‍ദാര്‍ സുബൈര്‍, വാര്‍ഡ് മെമ്പര്‍മാരായ റോസ്‌ലി മാത്യു, സിസിലി ജേക്കബ്, വനജ വിജയന്‍, കോടഞ്ചേരി പഞ്ചായത്ത് സെക്രട്ടറി സീനത്ത്, ലീഡ് ബാങ്ക് പ്രതിനിധി അയോണ ജോര്‍ജ്, കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എസ്. സലീഷ്, ജില്ലാ കളക്ടറുടെ ഇന്‍റേണ്‍ഷിപ്പ് പ്രോഗ്രാം കോഓഡിനേറ്റര്‍ ഡോ. നിജീഷ് ആനന്ദ് എന്നിവര്‍ പ്രസംഗിച്ചു.

District News

ചിതറയിലെ പട്ടികജാതി ഉന്നതി നവീകരിക്കും: മന്ത്രി ജെ.ചിഞ്ചു റാണി

കടയ്ക്കല്‍ : ഒരു കോടി രൂപ ചിലവഴിച്ച് ചിതറയിലെ പട്ടികജാതി ഉന്നതി നവീകരിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി.ചിതറ പഞ്ചായത്ത് വികസന സദസ് ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

10.53 കോടി രൂപ വിനിയോഗിച്ച് പാങ്ങോട്- കിഴക്കുംഭാഗം- മുള്ളിക്കാട്- കൊല്ലായില്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി. 10 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.
ചിതറ പഞ്ചായത്ത് പ്രസിഡന്‍റ് മടത്തറ അനില്‍ അധ്യക്ഷനായി. പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ്എം.എസ്. മുരളി വികസനരേഖ പ്രകാശനം ചെയ്തു.

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലതികാ വിദ്യാധരന്‍ മുഖ്യപ്രഭാഷണം നടത്തി. ചിതറ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എന്‍.എസ്. ഷീന, സ്ഥിരംസമിതി അധ്യക്ഷരായ ജെ. നജീബത്ത്, കെ. ഉഷ, വി.സിന്ധു, പഞ്ചായത്ത് അംഗങ്ങളായ രാജീവ് കൂരാപ്പള്ളി, പ്രിജിത്ത്, സന്തോഷ് വളവുപച്ച, പി.സിന്ധു, സാരംഗി ജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.

Latest News

Corehub Up